Wednesday, December 5, 2012

അധ്യായം 1 : അര്‍ജുന വിഷാദ യോഗം

വിഷമിചിരിക്കണ അര്‍ജുനന്‍ അതാണ്‌ തലക്കെട്ടിനര്‍ത്ഥം 
ശ്ലോകം ഓരോന്നായി തര്‍ജമ ചെയ്തിട്ട് കാര്യമില്ല .അതിനു നിങ്ങള്‍ ഗീത ലളിത വ്യാഖ്യാനം വാങ്ങി വായിച്ചാല്‍ മതി. എന്റെ കയ്യിലും അത് തന്നെ ആണുള്ളത് . എനിക്ക് മനസിലാവണ പോലെ ഞാന്‍ എഴുതാം .47 ശ്ലോകങ്ങള്‍ ആണ് ഈ അധ്യായത്തില്‍ . 

                                                          മഹാഭാരത യുദ്ധം  തുടങ്ങുകയായി . അന്ധനായ ധൃതരാഷ്ടര്‍ തനിക്ക് വേണ്ടി യുദ്ധത്തിന്റെ തല്‍സമയ വിവരണം നല്‍കാന്‍ ഇരിക്കുന്ന  സഞ്ജയനോട്‌ ചോദിക്കയാണ്...
" സഞ്ജയാ , വല്ലതും നടക്കോ ??? "
സഞ്ജയന് എല്ലാം കാണാന്‍ പറ്റുല്ലോ .പുള്ളി പറഞ്ഞു തൊടങ്ങി 
" രാജാവേ, നമ്മടെ ദുര്യോധനന്‍ അവിടെ ദ്രോണാചാര്യരോട് വര്‍ത്താനം പറഞ്ഞു നില്‍ക്കാണ്. എന്താ പറയണേച്ചാല്‍   മൂപ്പര്‍ ദ്രോണര്‍ക്കു അപ്പുറവും ഇപ്പുറവും ഉള്ള ആള്‍ക്കാരെ പരിചയപ്പെടുത്തുകയാണ്( ഇപ്പുറവും ??ദ്രോണര്‍ ചുമ്മാ കാണാന്‍ വന്നതാണോ???). പാണ്ഡവര്‍ടെ കൂടെ അവരെ കൂടാണ്ട് ധൃഷ്ട ദ്യുമ്നന്‍,വിരാടന്‍ ,അഭിമന്യു തുടങ്ങിയ വന്‍ തോക്കുകളും ,കൌരവ പക്ഷത്ത് ഭീഷ്മര്‍ ,ജയദ്രഥന്‍,കര്‍ണ്ണന്‍ തുടങ്ങിയ അണ്ണന്മാരും നിരന്നു നിക്കണത്‌ ദുര്യോധനന്‍ ദ്രോണാചാര്യനു കാട്ടി കൊടുത്തു.

ദുര്യോധനന്‍ പറേണത് പാണ്ഡവര്‍ടെ സേന കുറവാണേലും നല്ല ടീമാണ് ,നമ്മടെ എണ്ണം കൊറേണ്ടെലും ഒരു ഗുമ്മില്ല എന്നാ.."

സഞ്ജയന്‍ പിന്നെ പിടിച്ച പിടിക്ക് അങ്ങട് കാച്ചി."ദെ തൊടങ്ങാന്‍ പോണു..എല്ലാരും ശംഖൊക്കെ എടുത്തു ഊതി തൊടങ്ങി.പിന്നെ പെരുമ്പറ കൊമ്പ് കൊഴല്‍ ആകെ ബഹളമയം . ഭീമന്‍ അര്‍ജുനന്‍ ശ്രീ കൃഷ്ണന്‍ തുടങ്ങിയവരൊക്കെ ശംഖൂതിയപ്പോള്‍ താങ്കളുടെ പിള്ളേരുടെ ഒള്ള ഗ്യാസ് പോയി കിട്ടി .
അര്‍ജുനന്‍ അവടെ വെള്ള കുതിരകളെ പൂട്ടിയ തേരിലിരുന്നു സാരഥി കൃഷ്ണനോട് എന്തൊക്കെയോ പറയണ്ട്... ആ... കൃഷ്ണാ ഈ തേരൊന്ന് രണ്ടു സേനക്കും ഇടയില്‍ കൊണ്ട് പോയി നിര്‍ത്തൂ. ഞാന്‍ ഒന്ന് കാണട്ടെ  ദുര്യോധനന് വേണ്ടി ആരെല്ലാം പടക്കിറങ്ങണ്ട്ന്നു..

ശ്രീ കൃഷ്ണന്‍ രഥം കൊണ്ടോയി നടുക്കങ്ങു നിര്‍ത്തി കൊടുത്തു. എല്ലാരേം ശരിക്ക് കണ്ടോളൂ ഇനി കണ്ടൂന്ന് വരില്ലാ 

അര്‍ജുനന്‍ നോക്കി.തന്റെ പക്ഷത്തും കൌരവ പക്ഷത്തും..എല്ലാം പരിചിത മുഖങ്ങള്‍ മാത്രം..അപ്പൂപ്പന്‍,അമ്മാവന്‍,മച്ചുനന്‍,സഹോദരന്മാര്‍,സുഹൃത്തുക്കള്‍ ,മക്കള്‍,മരുമക്കള്‍,അയല്‍ക്കാര്‍,ബന്ധുക്കള്‍ എല്ലാവരും...പേരെടുത്തു വിളിക്കാം അത്ര അടുപ്പക്കാരന്നെ എല്ലാരും 

അര്‍ജുനന്‍ കൃഷ്ണനോട് പറഞ്ഞു , ഹേ കൃഷ്ണാ ,ഇതെന്നെ കൊണ്ട് പറ്റത്തില്ല.എന്റെ കയ്യ് വെറക്കണൂ..ദേ ഗാണ്ടീവം പോക്കാന്‍ പറ്റണില്ല . യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് എനിക്കൊരു ശ്രേയസും നേടണ്ടാ.. 
ഇവരെ വധിച്ചിട്ട് കിട്ടാന്‍ പോണ രാജ്യമോ പണമോ പ്രതാപമോ ഒന്നും വേണ്ട.ഇവരെ കൊന്നാല്‍ പാപം മാത്രമാണ് ഫലം.അവര്‍ക്ക് എന്നെ തട്ടാന്‍ മടി ഉണ്ടാവില്ലാരിക്കും പക്ഷെ എനിക്കത് പറ്റില്ല..കുലം‌ മുടിച്ചിട്ടാണോ രാജ്യം നേടണ്ടത്??
                 അര്‍ജുനന്‍ നി൪ത്തണില്ല.. കൃഷ്ണാ,ഭവാന്‍ എല്ലാം അറിയുന്നവന്‍  എങ്കിലും, കുലം നശിച്ചാല്‍, കുലധര്‍മ്മങ്ങള്‍ ക്ഷയിച്ചാല്‍ വംശത്തെ മുഴുവന്‍ ദുരാചാരം ഗ്രസിക്കും.അധര്‍മ്മം കൊണ്ട് കുല സ്ത്രീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിച്ചുപോയാല്‍ അഥാവാ പരജാതിയില്‍ നിന്നുള്ള പുരുഷന്‍മാരുടെ സമ്പര്‍ക്കംകൊണ്ട് അവര്‍ ഗര്‍ഭവതികളായാല്‍ ജാതിമിശ്രത ഉണ്ടാകുന്നു.ജാതിമിശ്രണത്തില്‍ നിന്നുണ്ടാകുന്ന കുട്ടികള്‍ അര്‍പ്പിക്കുന്ന ബലിപിണ്ഡാദികള്‍ മരണമടഞ്ഞ പിതൃക്കള്‍ക്ക് കിട്ടാതെ വരികയും അവര്‍ നരകത്തില്‍ ചെന്ന് പതിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. (ഈ അര്‍ജുനന്‍ തനി old school!!) എനിക്ക് കുലഘാതകന്‍ ആവണ്ടേ.. എന്നാലും നമുക്ക് സ്വന്തം ബന്ധുജനങ്ങളെ കൊല്ലാനൊരുങ്ങാന്‍ എങ്ങനെ സാധിച്ചു???ഈ ഇരിപ്പില്‍ കൌരവര്‍ എന്നെ അങ്ങ് തീര്‍ക്കുന്നതായിരുന്നു ഇതിലും ഭേദം..
അതും പറഞ്ഞു അര്‍ജുനന്‍ അമ്പും വില്ലും തേരിലിട്ട് വിഷാദനായി കുത്തിയിരുന്നു. 
(അവസാനിക്കുന്നില്ല..) 
   
 

No comments:

Post a Comment